Wednesday 21 October 2020

A Life in the Sunshine: Nandanalakshmi M, First Year English


 The great bursts of leaves, its nascent luster 

Along with the embellished blue azure;

It emanates those evocations again and again 
world I always aspired as a permanent fixture.

Those days were never cognate to my dispatched bustles, 
Just something with a life, full of gaieties.
A blistering and blissful summer,
which induces infinite remembrances beyond any bounds.

My grandparents waited impatiently for my arrival
with the whole house and garden being ready and stabilised; 
And when I reached, I saw a flare in those eyes,
Out of an intense serenity when the most awaited guest comes.

We mention summer to be a riot time, or 
An extraordinary daylight savings time
But for me, it was all secured to heal the wounds 
By the occult power of nature for mending minds

I enjoyed those delightfully rich desserts grandma made 
And taught my grandpa those sensational Snapchats!
I had days to restore my childhood with cousins, 
With cat’s cradle, peekaboo and hopscotches.

We explored the tailor-made rituals of the place 
Which are far apart from the life in burghals!
And I was entirely a new girl in ethnic wear, 
diversely transformed from my itinerary past.

And then, those two months came to an end with a farewell, 
to the most splendid summer life I witnessed;
Everything went back, leaving an unadorned ‘goodbye’ 
And a few transitions from moments to memories.

I’m awaited to feel the warmth of the next summer,
But I know;
“Summer will end soon enough and childhood as well.”


-
Nandanalakshmi M

Memories: Sidharth G Kumar , First Year English


 The glue that sticks our life together

The seed that gives birth to our imagination,

The rain that falls on the burning desert, our mind

Memories may it be good or bad help us to live our life to the fullest
to achieve our goals and to conquer our wildest dreams

Memories come in different hues some that hurt and some that heal.
Those that raise you from the blues
And those that let you sleep at night.

Memories, Memories, Memories
The remedy to all your maladies.
Keep them safe and keep them close
To cherish when you are at a loss.


- Sidharth G Kumar

MIRROR - By Fathima Heena Hasmi

 The only time that she remembered herself was when she saw her reflection in the ‘mirror’. She remembered her happy childhood days when she used to play with her barbie doll and shared her thoughts with it. But during each stage of her growth the society started to judge her. They found mistakes in everything that she did. There were the society’s influence behind each and everything that she did. She did her best to be an ideal teen, but no one noticed her efforts except her parents. And then she decided “let the world say whatever they want”!


And then she realised that, the first thing to do to stay happy is that to stop thinking what others say about her. The realisations that she made were: it’s okay to be imperfect, it’s okay to be independent, it’s okay to choose a different subject to study, it’s okay to choose her career by herself, it’s okay to travel alone, it’s okay to hangout with her loved ones, it’s okay to dress-up the way she wants, it’s okay to be skinny/chubby, it’s okay to be tall/short, it’s okay to have a wavy/straight hair, it’s okay to be fair/dark, it’s okay to have an unclear skin, It’s normal to be an introvert/extrovert, it’s normal to raise her voice, it’s normal to live a private life, it’s her right to choose how her life should be… And then they gave her a title: FEMINIST!  


വിടരാതെ പോയ പൂമൊട്ടുകൾ: ഡോ. ജിനു ജോർജ്, കെമിസ്ട്രി

 



അടുത്തിടെ ക്രിസി ടീജെനും ഗായകൻ ജോൺ ലെജൻഡും അവരുടെ പിഞ്ചു കുഞ്ഞിനെ നഷ്ടപ്പെട്ടതിൻ്റെ ഹൃദയവേദന സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. ആശുപത്രിക്കിടക്കയിൽ,  തകർന്നതും കരഞ്ഞതും ആയ ക്രിസിയുടെ ചിത്രം, ഒരർത്ഥത്തിൽ, കുഞ്ഞുങ്ങൾ നഷ്ടപ്പെട്ട അമ്മമാരുടെ കണ്ണുനീരിൻ്റെയും സങ്കടത്തിൻ്റെയും പ്രതീകം തന്നെ ആണ്.
 
ഈ അമ്മമാർ  കണക്കാക്കാനാവാത്ത വേദനയിലൂടെയും   ദുരിതങ്ങളിലൂടെയും കടന്നുപോകുന്നു, മാസങ്ങളോളം ചിലപ്പോൾ വർഷങ്ങളോളം നീണ്ടുനിൽക്കുന്ന വേദന, ശാരീരികവും മാനസികവുമായ സംഘർഷങ്ങളും !! നഷ്ടങ്ങളുടെ കുത്തൽ ആത്മാവിന്റെ, സ്വത്വത്തിന്റെ  ഭാഗമായി അവിടെ അവശേഷിക്കുന്നു..മരവിപ്പിക്കുന്ന,  വേട്ടയാടുന്ന ആ ഓർമ്മകൾ....
ഒന്ന് വിടർന്നു ചിരിക്കുമ്പോൾ പോലും കാണാം ആ കൺകോണിൽ വിഷാദത്തിന്റെ  കണ്ണുനീർ കണങ്ങൾ!
 

ഗർഭം അലസൽ   അപ്രതീക്ഷിതവും അനിയന്ത്രിതവുമായ ഒരു സംഭവം ആണെന്നിരിക്കെ   ഈ നഷ്ടപ്പെടലുകൾ  കൂടുതൽ സഹാനുഭൂതി നിറഞ്ഞ സമീപനം പ്രതീക്ഷിക്കുന്നു. കുറ്റപ്പെടുത്തലുകൾക്കും കുറ്റബോധങ്ങൾക്കും അവിടെ സ്ഥാനമില്ല.

 പെൺമക്കൾ  ആത്മഹത്യ ചെയ്ത രണ്ടു കുടുംബങ്ങളിലെ അമ്മമാരെ  ഞാൻ കണ്ടു ....ഇനി ഒരിക്കലും മറുപടി ലഭിക്കാനിടയില്ലാത്ത ചില ചോദ്യങ്ങൾ മുഖത്തെഴുതി വച്ചിരിക്കുന്നു, വർഷങ്ങൾക്കിപ്പുറവും !
"എന്തേ, നീ ഇങ്ങനെ  ചെയ്തു  എന്റെ  കുഞ്ഞേ?" "ഒരു വാക്കെന്നോട് പറയാമായിരുന്നില്ലേ?" എന്ന ചോദ്യം വിഷാദം നിഴലിട്ട കണ്ണുകളിൽ!
പരാജയത്തിന്റെ, നിരാശയുടെ കനത്തിൽ കുനിഞ്ഞുപോയ  മുഖങ്ങൾ...
എനിക്ക് ആർത്തു പറയാൻ തോന്നി ...ഈ ലോകത്തോടും അവരോടും; ഇല്ല! നിങ്ങൾ തോറ്റിട്ടില്ല...ഈ സങ്കടകടൽ  നീന്തി പുറത്തു വരൂ..ഇനിയും വരാനിരിക്കുന്ന ജീവിത വസന്തങ്ങളിലേക്ക്..

കഴിഞ്ഞ ദിവസം യു ട്യൂബിൽ കണ്ടു, പത്താം നിലയിൽ നിന്നും വീണു മരിച്ച മകളുടെ മരണത്തിന്റെ   മണം മാറും മുമ്പേ, മകൾ മരിച്ചത് ഞങ്ങൾ പത്താം നിലയിൽ നിന്ന് തള്ളിയിട്ടു  കൊന്നതല്ല എന്ന് വിശദീകരിക്കാൻ പാട് പെടുന്ന അമ്മ, അനേകം വളഞ്ഞ പുരിക കൊടികൾക്ക്  അവശ്യം വേണ്ടി വന്ന ലൈവ് ! കുക്കിംഗ് ചാനലിലൂടെയും മറ്റും തന്റെ  സ്വാസ്ഥ്യം വീണ്ടുക്കാൻ പാടുപെടുന്ന ഇനിയും തളരാത്ത ഒരു അമ്മ!  

നിൽക്കൂ ...എന്റെ  ഒരു പ്രിയപ്പെട്ട കസിൻ ദുഖത്തിന്റെ  നിലയില്ലാ കയം  നീന്തി കടന്നിട്ടില്ല, ഇനിയും....ഇരുപത്തിനാലാം  വയസ്സിൽ  പ്രതീക്ഷകളുടെ പൊൻവെളിച്ചം അണച്ചു പൊന്നുമോൻ  വെള്ളത്തിലൂടെ അങ്ങ് പോയി, കൺവെട്ടത്ത് അല്ലാത്ത ദൂരത്തിൽ...പരമ സാധുവായ ചേച്ചിയും പറയാതെ  പറയുന്നുണ്ട്, ഓരോ ദിനവും തികട്ടി വരുന്ന  വേദന! ഒരു ദിനം പോലും ഉദിക്കുന്നില്ല ആ അമ്മയ്ക്ക്  നൊമ്പരപ്പെടുത്തുന്ന ഓർമകളുടെ വേലിയേറ്റമില്ലാതെ!

എന്റെ  ആശുപത്രി കിടക്കയിൽ, ഒരു വാക്കും സാന്ത്വനം പറയാനാവാതെ  നിന്ന, എന്റെ  ഗയ്‌നെക്കിനെ  ഒരിക്കലും മറക്കില്ല.. മൂത്ത മകളെ അത്ഭുതമായി എന്റെ  കരത്തിൽ തന്ന ആ കരങ്ങളിൽ ഞാൻ ഒരു ചുംബനം നൽകി.. ഞങ്ങളുടെ പൊന്നോമന കുഞ്ഞിനെ ജീവനോടെ എത്തിക്കാനായില്ലെങ്കിലും, ആ കരങ്ങൾ അതിനായി  വല്ലാതെ  പാടുപെടുന്നത് ഞാൻ അനസ്തേഷ്യയുടെ ആലസ്യത്തിലും കണ്ടു...  ഇനിയും അനേക കുഞ്ഞുങ്ങളെ ഈ ഭൂമിയിലേക്ക്  ആനയിക്കാനുള്ള ആ കൈകൾ നൈരാശ്യത്തിലും ആശങ്കയിലും ഒട്ടും പതറരുതെന്നു  എനിയ്ക്കു തോന്നി...എന്റെ ആ  ഒരു നിമിഷത്തെ  ചിന്തയിൽ  ഞാൻ ക്ഷമിച്ചത് എന്നോട് തന്നെ ആയിരിക്കാം.. തിരികെ വരാൻ, ജീവിതത്തിലേക്ക്, അധ്യാപനത്തിലേക്ക് , എന്റെ  കുടുംബം കാത്തിരുന്ന ആ നോർമൽസിയിലേക്ക് , നടന്നടുക്കാൻ എന്നെ  ഏറെ സഹായിച്ച തീരുമാനവും അതായിരിക്കാം ...

ചില വേദനകൾ അങ്ങനെയാണ്, അവയിൽ  നിന്ന് കരകേറാൻ  കരുണാപൂർവ്വം നീട്ടിയ കരങ്ങൾ വേണ്ടതുണ്ട്  ....ചിലതിനു തോളുകൾ വേണം, തല ചായ്ക്കാൻ.. ഇത് നിന്റെ  കുറ്റമല്ല എന്ന് പറയുന്ന സ്നേഹത്തിന്റെ  കണ്ണുകൾ വേണം.. ചിലപ്പോൾ ക്ഷമിച്ചുകൊടുക്കലുകൾ..  ഫോൺ വിളികൾ, സ്നേഹാന്വേഷണങ്ങൾ !  വരൂ.. നിന്നെ ഞങ്ങൾ ഓഫീസിൽ കാത്തിരിക്കുന്നുണ്ടെന്നുള്ള  ഓർമ്മപ്പെടുത്തലുകൾ...

ഇങ്ങനെ നീട്ടുന്ന വിരൽത്തുമ്പുകളിൽ ഉള്ളത് സ്നേഹം മാത്രമല്ല, ഈ ലോകവും സർവ ചരാചരവും മെനഞ്ഞവന്റെ  അദ്വിതീയ വിരലടയാളങ്ങൾ  കൂടിയാണ് എന്നതിൽ  സംശയം വേണ്ട! നീട്ടിക്കൊടുക്കാം നമുക്കിനി കരങ്ങൾ...ഒരു നുള്ളു സാന്ത്വനം കാത്ത് ആരൊക്കെയോ ഇപ്പോഴും കാത്തിരിപ്പുണ്ട്. 

Thursday 8 October 2020

അതിഥി ദേവോ ഭവ! - ഡോ. ജിനു ജോർജ്, കെമിസ്ട്രി



ആ മാറ്റം സുഗമവും ശാന്തവുമായിരുന്നു..എറണാകുളത്തു നിന്നും മലബാറിൻറെ ഹൃദയ സ്പന്ദമായ കോഴിക്കോടിലേക്ക്! പഠനത്തിന്റെ വ്യാകുലതകൾ ഇറക്കിവച്ചു പുതുമോടിയിൽ എന്ത് മാറ്റവും നേരിടാനുള്ള ഉത്സാഹത്തോടെയുള്ള ഒരു പോക്ക്..
അങ്ങനെ ബീച്ചിന്റെ മണൽ തിട്ടകളും തണുത്ത കാറ്റും  .. കോഴിക്കോടൻ സ്ലാങ്ങും പാരഗൺ  രുചികളും  ..
ശരിയാണ്, ഇരുപതുകളിൽ നിങ്ങൾ സംസ്കാരങ്ങൾ സ്വാംശീകരിക്കാൻ വല്ലാതെ വെഗ്രതപ്പെടുന്നു, അങ്ങനെ താമസിയാതെ ഞാൻ ആ മലബാ റിയൻ ശൈലിയുടെ ശക്തമായ ആരാധികയായി .....
ആ സംസ്കാരത്തിൻറെയും ആളുകളുടെ പെരുമാറ്റത്തിൻറെയും നന്മകളും അന്തസത്തയും എനിക്കേറെ ഇഷ്ടപ്പെട്ടു .... നീണ്ട
10 വർഷങ്ങൾ !!
 മിട്ടായ് തെരുവിലെ തെരുവ് കച്ചവടക്കാർ, മാനാഞ്ചിറയിലെ സൊറപറക്കാർ ..നടക്കാവിലെ വലിയ ഇംഗ്ലീഷ് പള്ളിക്കുള്ളിലെ തണുപ്പ്.
ഞങ്ങളുടെ സായാഹ്നങ്ങൾ ഒരിക്കലും വിരസം ആയിരുന്നില്ല .... ഏതു  ദിവസവും  'ചങ്ങായി , വീട്ടിലേക്കു  പോരെ' എന്നുള്ള   തുറന്ന ക്ഷണങ്ങൾ!  .. നല്ല പൊറോട്ടയും  ചിക്കൻ കറിയും ചൂടോടെ , ഒട്ടും നീരസമില്ലാതെ  വിളമ്പി  തന്ന ഉമ്മമാർ ....
ആതിഥ്യ മര്യാദയുടെ   മിഴിവാർന്ന  പാഠങ്ങൾ !!
തുറന്ന വാതിലുകളും തുറന്ന ഹൃദയങ്ങളും...
കഴിച്ചിട്ടേ പോകാവൂന്ന് പിണങ്ങുന്ന തട്ടമിട്ട മുഖങ്ങൾ.. പടി കടന്നു ആളെത്തുമ്പോൾ പത്തിരിക്കു കുഴക്കും അടുക്കളയുടെ അകത്തളങ്ങൾ..
നാരങ്ങാ വെള്ളത്തിനു പോലും  ഇന്നും ഓർത്തിരിക്കുന്ന മാധുര്യം..പൊതുവെ മോശം കുക്കായ ഞാൻ
ദമ്മിട്ട ബിരിയാണിയും പഠിച്ചാണ് എറണാകുളത്തേക്കു തിരികെ ട്രെയിൻ പിടിച്ചെത്തിയത് .... നീണ്ട വർഷങ്ങളിൽ എപ്പോളോ ഞങ്ങളും ആ കോഴിക്കോടൻ രീതികളിൽ വശം വദരായി...കൊച്ചിയുടെ നാഗരിക മുഖങ്ങൾ അപ്പോളേക്കും വീണ്ടും മാറിയിരുന്നു.. വൈകുന്നേരങ്ങൾ സുഹൃത്തുക്കളെ തേടിയിറങ്ങിയ ഞങ്ങൾ, വൈകി ജോലിയിൽ നിന്നിറങ്ങി  വീട്ടിലെത്തിയവർക്ക്‌ നീരസമായി.. അപ്പോയ്ന്റ്മെന്റ് എടുക്കാതെ വന്ന അതിഥികളെ കണ്ടു ഗൃഹനാഥ അസ്വസ്ഥയായി.. മോന് നാളെ പരീക്ഷയാണെന്നു സുഹൃത്തും ഇപ്പൊ ഡൈറ്റിങ്ങിൽ (diet ) ആയോണ്ട് ബേക്കറി ഒന്നും എടുക്കാൻ ഇല്ലന്ന് പറഞ്ഞു നിസ്സംഗതയോടെ നിന്ന എന്റെ കൂട്ടുകാരിയും!
വിളിക്കാതെ വന്ന കുടുംബ സുഹൃത്തുക്കൾ കുടുംബ കലഹം ഉണ്ടാക്കിയ  ജാള്യതയിൽ, ഞങ്ങൾ മടങ്ങുമ്പോൾ ഒന്ന് കുറിച്ചിട്ടു ..കോഴിക്കോടല്ല കൊച്ചി മക്കളെ!

ഇന്ന് 2020  ൽ ഒരുപക്ഷെ കോഴിക്കോടിന്റെയും മുഖം ഒരുപാട് മാറിയിട്ടുണ്ടാകാം... പക്ഷെ കഴിഞ്ഞ ലോക്കഡോൺ ദിനങ്ങളിൽ  നമ്മുടെ അതിഥി തൊഴിലാളികളുടെ  പലായനം, നമ്മുടെ മനസ്സിനെ അല്പമെങ്കിലും പിടിച്ചുലച്ചില്ലെങ്കിൽ ഈ പറയുന്ന നാഗരികത നമ്മെ എത്തിച്ചതൊരു പ്ലാസ്റ്റിക് യുഗത്തിലാണെന്നതിൽ തർക്കമില്ല..

വെസ്റ്റ്മിൻസ്റ്റർ ബ്രിഡ്ജിൽ നടക്കുന്ന നിയന്ത്രണാതീതമായ  ചൂതാട്ട അഴിമതിയെ ('ത്രീ കപ്പ് ട്രിക്ക്') ബിബിസി ലണ്ടൻ നടത്തിയ രഹസ്യ ചിത്രീകരണം ഈയിടെ വെളിപ്പെടുത്തി.

 ഒരു സമയം 14 ഓളം സംഘങ്ങൾ പാലം കൈവശപ്പെടുത്തിയെന്നും ആയിരക്കണക്കിന് പൗണ്ടുകളിൽ വിനോദസഞ്ചാരികളിൽ  നിന്ന് കബളിപ്പിക്കാൻ ശ്രമിക്കുന്നതായും അതിൽ കാണിക്കുന്നുണ്ട് .
ലണ്ടനിൽ  തല ഉയർത്തി നിൽക്കുന്ന തെംസ് നദി പാലത്തിൽ വച്ച് സൂക്ഷിച്ചു വച്ച 100  പൗണ്ട് നഷ്ട പെട്ടപ്പോൾ ദീനാനുകമ്പയോടെ അടുത്ത് വന്ന നോർത്ത് ഇന്ത്യൻ അപരിചിതൻ പറഞ്ഞു.. 'സാരമില്ല ഇത്ര അല്ലെ പോയുള്ളു.. മറ്റു രാജ്യക്കാർ- അതാണവരുടെ ലക്‌ഷ്യം..'
അനേക  വിനോദസഞ്ചാരികൾ,  ഞങ്ങളെ പോലെ ഒരു കൗതുകത്തിൽ പെട്ടോ അല്ലെങ്കിൽ   പണം ഇരട്ടിയാക്കാമെന്ന തെറ്റായ പ്രതീക്ഷയോടെയോ  ഒരു സമയം 50 ഡോളർ വരെ വച്ചുള്ള ഒരു ചെറിയ ബെറ്റ്, പാവങ്ങൾ , തീർച്ചയായും, അവർക്ക് ഒരിക്കലും വിജയിക്കാൻ കഴിയില്ല.അഥിതി ദേവോ ഭവ! .


വമ്പൻ രാജ്യങ്ങളും കുഞ്ഞൻ മാരും എല്ലാം ഇന്ന് ഒരുപോലെ! നമ്മുടെ കാര്യം.. നമ്മുടെ ബൗണ്ടറി.. നമ്മുടെ പണം.. നമ്മുടെ വേലിക്കെട്ടുകൾ..പടികൾ കടന്നെത്തുന്നവർ നമുക്ക് ഉണ്ടാക്കുന്ന അസ്വസ്ഥത... പിന്നെ ഇപ്പൊ കോവിഡ് കാലവുമായി.. വീട്ടിലേക്കാരും വരികയുമില്ല..സ്വസ്ഥം!  നാമായി നമ്മുടെ പാടായി..

അപ്പൊ, ജോലിക്കായും മറ്റും വരുന്നവർക്ക് നാം സമ്മാനിക്കുന്ന അതേ സ്വീകാര്യത  നാനാ ദേശങ്ങളിൽ കുടിയേറിയ നമ്മുടെ വേണ്ടപ്പെട്ടവർക്ക് കിട്ടിയാലോ.. കൊടുത്താൽ കൊല്ലത്തും കിട്ടുമെന്നത് പഴയ ചൊല്ലല്ലേ..ഒരു പക്ഷെ നമ്മെ ബാധിക്കിലായി  രിക്കുമല്ലേ... ല്ലേ !